ദുബായ്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് കാമുകനെ യുവതി കഴുത്തറുത്ത് കൊന്നു. മുപ്പത്തിരണ്ടുകാരിയായ റഷ്യൻയുവതിയാണ് കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയത്. നാലുവർഷത്തെ പ്രണയത്തിനൊടുവിൽ തന്നെ വിവാഹം കഴിക്കണമെന്ന് വ്യവസായി കൂടിയായ യുവതി ആവശ്യപ്പെട്ടെങ്കിലും കാമുകൻ ഒഴിഞ്ഞുമാറുകയായിരുന്നു. അറബ് യുവാവാണ് കാമുകനെന്നാണ് റിപ്പോർട്ട്. യുവാവിനെ വിശ്വാസത്തിലെടുത്ത യുവതി പണവും സ്വർണവും അയാൾക്ക് നൽകിയിരുന്നത്രേ.
ദുബായിലെ തന്റെ ഫ്ളാറ്റില്‍ വച്ചാണ് യുവതി കൊല നടത്തിയത്. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നത്രേ. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി കാമുകനോട് ആവശ്യപ്പെട്ടു. എന്നാൽ കാമുകൻ ഇത് കേട്ടതായി ഭാവിച്ചില്ല. ഇതോടെ കലികയറിയ യുവതി കറിക്കത്തികൊണ്ട് യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു. മരണവെപ്രാളം കാട്ടിയ കാമുകന്റെ നെഞ്ചിലേയ്ക്ക് യുവതി പലപ്രാവശ്യം കുത്തി.
പിന്നീട് തന്റെ ഫ്ളാറ്റിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് യുവതിതന്നെ പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു. കാമുകനെ കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് യുവതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു.അറസ്റ്റിലായ യുവതി കൊലക്കുറ്റം സമ്മതിച്ചു.
പിന്നീട് തന്റെ ഫ്ളാറ്റിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് യുവതിതന്നെ പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു. കാമുകനെ കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് യുവതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു.അറസ്റ്റിലായ യുവതി കൊലക്കുറ്റം സമ്മതിച്ചു.
No comments