Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ഇസ്രായേല്‍ പിന്‍മാറിയില്ളെങ്കില്‍ സ്ഥിതി പ്രവചനാതീതമാവും- അല്‍ അത്വിയ്യ
«
Next
Newer Post
»
Previous
Older Post

ദോഹ: ഗസ്സ ആക്രമണത്തില്‍ നിന്ന് ഇസ്രായേല്‍ പിന്മാറിയില്ളെങ്കില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ളെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ മുന്നറിയിപ്പ് നല്‍കി. കുട്ടികളെയും സ്ത്രീകളെയുമടക്കം ആയിരക്കണക്കിന് ആളുകളെയാണ് അവര്‍ കൊന്നാടുക്കുന്നത്. ഇസ്രായേലിന്‍െറ പരാക്രമം ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ലോകം ഇസ്രായേലിന് മേല്‍ ചുവപ്പ് വര വരച്ചില്ളെങ്കില്‍ സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് പറയാനാകില്ളെന്ന് കഴിഞ്ഞ ദിവസം സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇവിടെ സമാധാനം കൊണ്ടുവരേണ്ടത് ഇസ്രായേലാണ്. കഴിഞ്ഞ ഒമ്പത് മാസമായി ഞങ്ങള്‍ സമാധാനം കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയോടൊപ്പം തങ്ങളും നടത്തിയ ശ്രമം പക്ഷേ ഇസ്രായേല്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ജോണ്‍ കെറി നടത്തിയ ആത്മാര്‍ഥ ശ്രമങ്ങളെ നാം തീര്‍ച്ചയായും വിലമതിക്കുന്നു. കെറിയുടെ ശ്രമത്തെ അറബ് ലോകം ഒന്നടങ്കം അംഗീകരിക്കുന്നതായി ഡോ. ഖാലിദ് അത്വിയ്യ വ്യക്തമാക്കി. സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും ഇസ്രയേല്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹമാസിനെ പ്രതിരോധിക്കുകയെന്നത് ഞങ്ങളുടെ ഉദ്ദേശമല്ല. 2006-ല്‍ അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറിയായിരുന്ന കൊണ്ടലീസ റൈസിന്‍െറ മധ്യസ്ഥത പ്രകാരമാണ് ഹമാസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അവര്‍ വിജയിച്ചപ്പോള്‍ അംഗീകരിക്കാതിരിക്കുകയാണ് ഇ¤്രസയല്‍ ചെയ്തത്. ഖത്തര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമെന്ന് ഇസ്രായേല്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇസ്രായേല്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയല്ല ഭീകരവാദം നടപ്പിലാക്കുകയാണെന്ന് തിരിച്ചടി. ഹമാസിനെയല്ല, ഫലസ്തീന്‍ ജനതയെയാണ് ഖത്തര്‍ സഹായിക്കുന്നത്. ഞങ്ങളുടെ കുടുംബം പോലെയാണ് ഫലസ്തീനെ ഞങ്ങള്‍ കാണുന്നത്. അവര്‍ക്കുണ്ടാകുന്ന പ്രയാസത്തെ ഞങ്ങളുടെ പ്രയാസമായി ഞങ്ങള്‍ കാണുന്നു. ഞങ്ങളവര്‍ക്ക് നല്‍കുന്നത് മാനുഷിക പരിഗണനയാണ്. ഞങ്ങള്‍ അവിടെ സ്കൂളുകളും ആശുപത്രികളും നിര്‍മ്മിക്കുന്നത് ഈ പരിഗണന വെച്ച് മാത്രമാണ്. ഈ സഹായങ്ങളെ ഭീകരവാദത്തെ പിന്തുണക്കുന്നതിന് തെളിവായി പറയുന്നുവെങ്കില്‍ ഇസ്രയേല്‍ ഗസ്സയില്‍ നടത്തുന്ന നരനായാട്ടിനെ എന്ത് ഭീകരവാദമായാണ് വിശേഷിപ്പിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഗസ്സയില്‍ ഞങ്ങള്‍ നല്‍കുന്ന സഹായം ഹമാസ് വഴിയല്ല നല്‍കുന്നതെന്ന് പല തവണ വ്യക്തമാക്കിയ കാര്യമാണെന്ന് ഡോ.അത്വിയ്യ വ്യക്തമാക്കി. 450 ദശലക്ഷം ഡോളര്‍ ഞങ്ങള്‍ ഗസ്സ പുനര്‍ നിര്‍മാണ കമ്മിറ്റിക്ക് നല്‍കിയിരിക്കുന്നു. ജോര്‍ദാനിലെ അല്‍ അറബ് ബാങ്ക് മുഖേനയാണ് ഈ സംഖ്യ നല്‍കിയിരിക്കുന്നത്. നിര്‍മാണം നടത്തുന്ന കമ്പനികള്‍ അല്‍ ഫത്ഹിന്‍െറ ആളുകളുടെതാണ്. ഹമാസിന് ഇതുമായി ഒരു ബന്ധവുമില്ല. ഇത്തരം ആരോപണങ്ങളെ അതര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളികളയുകയാണെന്നും അദ്ദേഹം പറഞ്ഞു.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply