പന്തിരിക്കര പീഡന കേസില്‍ യഥാര്‍ത്ഥ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായതോടെ ലീഗിനെ പ്രതിക്കൂട്ടിലാക്കാനുള്ള സി.പി.എം-തീവ്രവാദ കൂട്ടുകെട്ടിന്റെ കുത്സിത ശ്രമം തകര്‍ന്നു. യഥാര്‍ത്ഥ പ്രതി വിളയാട്ടുകണ്ടി മുക്കിലെ ഓട്ടോ ഡ്രൈവര്‍ ഷഫീഖിനെ (23) എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. പിന്നീട് 14 ദിവസത്തേക്ക് റിമാന്റിനയച്ചു.
നേരത്തെ അറസ്റ്റിലായ 5 പേര്‍ നിരപരാധികളാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഷഫീഖ് പീഡിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പെണ്‍കുട്ടിക്ക് വാങ്ങിക്കൊടുത്ത മൊബൈലില്‍ ഇയാള്‍ എണ്ണൂറിലേറെ തവണ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.
ഈ പീഡനത്തിന്റെ പേരില്‍ സി.പി.എം-പോപ്പുലര്‍ ഫ്രണ്ട്- വെല്‍ഫെയര്‍ പാര്‍ട്ടി, ഐ.എന്‍. എല്‍. കൂട്ടുകെട്ട് മുസ്‌ലിംലീഗിനെ നിരന്തരം വേട്ടയാടിയിരുന്നു. നുണകളായിരുന്നു ഇക്കൂട്ടര്‍ ലീഗിനെതിരെ പടച്ചുവിട്ടത്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കുളക്കണ്ടം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ തീവ്രവാദ സഖ്യത്തിന്റെ പ്രധാന ആയുധം പന്തിരിക്കര പീഡനമായിരുന്നു. എന്നാല്‍ തീവ്രവാദ കൂട്ടുകെട്ടിനെ നിലംപരിശാക്കിയാണ് ലീഗ് സ്ഥാനാര്‍ത്ഥി കെ.സി. കുഞ്ഞബ്ദുല്ല മൗലവി ജയം കൈവരിച്ചത്.
നിരപരാധികളെ പീഡനക്കേസില്‍ കുടുക്കാന്‍ പെണ്‍കുട്ടിയുടെ ഒരു ബന്ധുവും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമാണ് പെണ്‍കുട്ടി മുമ്പ് നല്‍കിയ മൊഴിയും ഇതേ തുടര്‍ന്നുണ്ടായ അറസ്റ്റും. പെണ്‍കുട്ടിയുടെ മൊബൈലില്‍ നേരത്തെ അറസ്റ്റിലായ 5 പേരും വിളിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ സ്ഥിരമായി സ്‌കൂളില്‍ ഓട്ടോയില്‍ എത്തിച്ചിരുന്നത് ഷഫീഖാണെന്നും പൊലീസ് കണ്ടെത്തി. സ്വന്തം പ്രവര്‍ത്തകനെ രക്ഷിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയേറ്റത്. എടവരാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ രണ്ട് മക്കളുള്ള യുവതിയെ തട്ടിക്കൊണ്ടുപോയിട്ട് അധികമായിട്ടില്ല.
അതിനിടെ നിരപരാധികളുടെ പേരില്‍ പീഡനകേസ് ചുമത്തിയ പൊലീസുകാര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തയ്യാറെടുപ്പിലാണ്.
No comments