ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയ ബ്ലാക്ക് മെയില്‍ കേസിലെ പ്രധാനപ്രതിളിലൊന്നായ റുക്‌സാനയുടെ ശബ്ദരേഖ പുറത്ത്…മുന്‍കേന്ദ്രമന്ത്രിയും എം പിയുമായ കെ വി തോമസ്, മുന്‍ മന്ത്രിയായിരുന്ന എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍, കേന്ദ്രമന്ത്രിയായിരുന്ന പി ചിദംബരം, എറണാകുളത്തെ കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ്, ഡി വൈ എസ് പി ആയിരുന്ന തോമസ്, സിനിമാ നടന്‍ കലാഭവന്‍ മണി തുടങ്ങിയ പ്രമുഖരുടെ പേരാണ് റുക്‌സാന വെളിപ്പെടുത്തിയിരുക്കുന്നത്. റുക്‌സാനയുടെ സംഭാഷണം അടങ്ങിയ ടേപ്പാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ മത്സരിച്ച യുവ നേതാവിന്റെയും ബിസിനസ് പ്രമുഖന്റെയും പേര് പുറത്ത് പറയുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ പുറത്ത് വന്ന ടേപ്പില്‍ അവരെക്കുറിച്ച് സൂചനയില്ല.
ബ്ലാക്ക്‌മെയില്‍ കേസില്‍ പ്രതി എന്ന നിലയില്‍ രുക്‌സാനയുടെ വെളിപ്പെടുത്തലുകള്‍ക്ക് വിശ്വാസ്യത കുറവാണെങ്കിലും ഇത് വന്‍ ഭൂകമ്പം തന്നെ സൃഷ്ടിക്കുമെന്നാണ് സൂചന. നാല് വര്‍ഷം മുമ്പാണ് കെ വി തോമസുമായി ബന്ധപ്പെട്ടതെന്നും അന്ന് മന്ത്രി ആയിരുന്നുവോ എന്ന് ഓര്‍മ്മയില്ലെന്നും രുക്‌സാന പറയുന്നു. കെ വി തോമസിന്റെ എറണാകുളത്തെ ഓഫീസില്‍ വച്ചായിരുന്നു ബന്ധപ്പെട്ടതെന്നും രുക്‌സാന പറയുന്നുണ്ട്. കെവി തോമസിനെ കാണാന്‍ പോയത് ജോലി അന്വേഷിച്ചായിരുന്നു. എറണാകുളത്തെ ഹോംസ്‌റ്റേയില്‍ വച്ചാണ് ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ടാണെന്ന് പറയുന്ന രുക്‌സാന റീന എന്ന ഒരു യുവതി മുഖേനെയാണ് ഡല്‍ഹിയില്‍ എത്തിയാണ് പി ചിദംബരവുമായി ബന്ധം സ്ഥാപിച്ചതെന്നും പറയുന്നുണ്ട്. ചിദംബരത്തിന്റെ അടുത്ത് പോയത് തോമസ് സാര്‍ പരിചയപ്പെടുത്തിയ റീന എന്നയാളുവഴിയാണ് എന്നു റുക്‌സാനയുടെ മൊഴിയുണ്ട്. ഗണേഷ്‌കുമാറിനെ പ്രദീപ് എന്നു പറഞ്ഞ ആളാണ് പരിചയപ്പെടുത്തിയത്.
80 ലക്ഷം രൂപ കടം വന്നപ്പോഴാണ് തട്ടിപ്പിന് ഇറങ്ങിയതെന്നും അനേകം പേരില്‍ നിന്നും കടം വാങ്ങിയ ശേഷം ബ്ലാങ്ക് ചെക്ക് കൊടുത്തിരുന്നുവെന്നും റുക്‌സാന വെളിപ്പെടുത്തിയിട്ടുണ്ട്. നിവൃത്തിയില്ലാതെ കഴിയുമ്പോള്‍ ചിലര്‍ തന്നെ കുരിക്കില്‍ പെടുത്തിയതാണെന്നും റുക്‌സാന പറയുന്നുണ്ട്. ബിന്ദ്യയാണ് ഇടപാടുകാരുടെ വീഡിയോ എടുക്കാന്‍ പ്രേരിപ്പിച്ചത് എന്നും രുക്‌സാന പറഞ്ഞു. തോമസ് എന്നൊരാളുമായി രുക്‌സാന ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ കൈവശം ഉണ്ടെന്നു പ്രജീഷ് എന്നയാള്‍ പറഞ്ഞതുകൊണ്ടാണ് ബ്ലാക്ക്‌മെയിലിങ്ങിന് ഇറങ്ങിയതെന്നും സജി എന്നയാളുടെ വീഡിയോ ആണ് ആദ്യം എടുത്തതെന്നും രുക്‌സാന പറയുന്നുണ്ട്. ബിന്ദ്യ പേടിപ്പിച്ചതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. ബിന്ദ്യയുടെ അമ്മയുടെ അക്കൗണ്ടിലാണ് സജി പണം ആദ്യം നല്കിയത്. 25,000 രൂപ ആയിരുന്നു സജി നല്കിയത്. പിന്നീട് ഹസ്ബന്‍ഡ് ഗള്‍ഫില്‍ നിന്ന് വന്ന ഒരു മാസം ബന്ധം ഇല്ലായിരുന്നു. ഹസ്ബന്‍ഡ് ഗള്‍ഫിലേക്ക് തിരിച്ച് പോയ ശേഷമാണ് പിന്നീട് വീണ്ടും ബിന്ദ്യയുടെ നിര്‍ബന്ധപ്രകാരം രംഗത്ത് ഇറങ്ങിയത്.
മംഗളം പുറത്ത് വിട്ട ശബ്ദരേഖ കേൾക്കാം
No comments