Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » നാദാപുരത്ത്‌ യാത്ര ദുസ്സഹം,പുനര്‍നിര്‍മാണം നടത്തിയ റോഡുകളും തകര്‍ന്നു
«
Next
Newer Post
»
Previous
Older Post


നാദാപുരം: മഴയെത്തിയതോടെ പല പ്രധാന റോഡുകളും തകര്‍ന്ന്‌ തരിപ്പണമായി. മുട്ടുങ്ങല്‍ -പക്രന്തളം റോഡില്‍ പുറമേരി മുതല്‍ നാദാപുരം വരെ കാല്‍ നടയാത്ര പോലും ദുസ്സഹമാക്കി വന്‍ കുഴികളാണ്‌  പല ഭാഗത്തും  രൂപം കൊണ്ടത്‌. കക്കംവെള്ളി,പുറമേരി എന്നിവിടങ്ങലില്‍ റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്‌. നൂറ്‌ കണക്കിന്‌ വാഹനങ്ങള്‍ ഇടതടവില്ലാതെ സര്‍വ്വീസ്‌ നടത്തുന്ന റോഡാണിത്‌. റോഡില്‍ തോടുകള്‍ രൂപപ്പെട്ടതോടെ യാത്രക്കാര്‍ ദുരിതത്തിലാണ്‌.പരിഷ്‌കരിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കാത്തത്‌ ജനത്തിന്‌ ദുരിതമുണ്ടാക്കുന്നത്‌ മാത്രമല്ല ഖജനാവിന്‌ വീണ്ടും വന്‍ നഷ്‌ടമുണ്ടാക്കുന്നതായി ഉദ്യോഗസ്‌ഥര്‍ തന്നെ പറയുന്നു. അഴുക്ക്‌ ചാല്‍ നിര്‍മ്മിക്കാത്തത്‌ തന്നെയാണ്‌ പ്രധാന പ്രശ്‌നമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌.
കോടികള്‍ മുടക്കി പരിഷ്‌കരിക്കുന്ന റോഡുകള്‍ വേണ്ടിടത്ത്‌ ഉയര്‍ത്താതും,രണ്ട്‌ ഭാഗത്തും വെള്ളമൊഴുകി പോകാന്‍ ചാലുകള്‍ നിര്‍മ്മിക്കാത്തതും മഴ എത്തുന്നതോടെ റോഡില്‍ വെള്ളമുയരാന്‍ കാരണമാകുന്നുണ്ട്‌. നാദാപുരം മേഖലയില്‍ മാത്രം ഇത്തരത്തില്‍ നിരവധി റോഡുകളുണ്ട്‌. ഇപ്പോള്‍ തകരുന്ന റോഡുകള്‍ നേരെയാക്കാന്‍ വന്‍ തുക ചെലവഴിക്കേണ്ടി വരും.
കണ്ണൂര്‍-കോഴി ക്കോട്‌ ജില്ലകലെ ബന്ധിപ്പിക്കുന്ന പേരോട്‌ പാറക്കടവ്‌ റോഡിന്റെയും സ്‌ഥിമറിച്ചല്ല.കഴിഞ്ഞ വര്‍ഷം അറ്റകുറ്റ പണി നടത്തുമ്പോള്‍ ഇക്കാര്യം നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ചെയ്യാമെന്ന്‌ ഉദ്യോഗസ്‌ഥര്‍ ഉറപ്പു നല്‍കി. പക്ഷ ജനം ഇപ്പോഴും  ദുരിതം പേറുകയാണ്‌. യാത്രക്കാരുടെ നടുവൊടിയുന്നത്‌ മാത്രമല്ല വാഹനങ്ങളും തകരുന്നത്‌ പതിവാണ്‌.


കോടികള്‍ മുടക്കി പുനര്‍ നിര്‍മാണം നടത്തിയ റോഡുകള്‍ പോലും മഴകനത്തതോടെ വെള്ളത്തിനടിയിലായി. പലതും ഒരുമാസം കഴിയും മുന്‍പേ പൊട്ടിപൊളിഞ്ഞു. .റോഡ്‌ വികസനത്തിന്‌ കോടികള്‍ അനുവദിച്ചതായി ജനപ്രതിനിധികള്‍ പ്രസ്‌താവന ഇറക്കുമ്പോള്‍ ആശ്വസിച്ച ജനത്തിന്‌ മഴ എത്തുമ്പോഴാണ്‌ ദുരിതം ഒഴിഞ്ഞു മാറിയില്ലെന്ന്‌് ബോധ്യമാകുക.രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പോലും പറ്റാത്ത അവസ്‌ഥയിലാണ്‌ പല റോഡുകളും.
റോഡുകള്‍ സന്ദര്‍ശിച്ച്‌ വേണ്ടിടത്ത്‌ ഉയര്‍ത്തി,ഇരു ഭാഗത്തും ചാലുകള്‍ സ്‌ഥാപിച്ച്‌ പരിഷ്‌കരിച്ചാല്‍ ഖജനാവിലെ കോടികളുടെ ചോര്‍ച്ച ഒഴിവാക്കാനാകുമെന്ന്‌ ചൂണ്ടികാണിക്കപ്പെടുന്നു. 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply