കേരളത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നു. പെണ്‍ഭ്രൂണഹത്യയാണെന്ന സംശയം ബലപ്പെട്ടു. സംസ്ഥാനത്തു പെണ്‍കുഞ്ഞുങ്ങ ളുടെ എണ്ണം ആശങ്കാജനകമായി കുറയുന്നതായി റിപ്പോര്‍ട്ട്. ആണ്‍-പെണ്‍ അനുപാതം ഓരോ വര്‍ഷം കഴിയുംതോറും താഴുന്നു. പെണ്‍ഭ്രൂണഹത്യ ഏറുന്നതായും ലിംഗനിര്‍ണയം നടത്തി ഗര്‍ഭഛിദ്രം നടത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012 -13ല്‍ സംസ്ഥാനത്തെ സ്ത്രീ-പുരുഷ അനുപാതം ആയിരത്തിന് 955.55 എന്ന തോതിലേക്ക് ഇടിഞ്ഞു. ഈ വര്‍ഷം ആദ്യ ആറു മാസം സംസ്ഥാന അനുപാതം 959 ആയി വര്‍ധിച്ചെങ്കിലും എട്ടു ജില്ലകളിലെ അനുപാതം കുറഞ്ഞു. ഈ വര്‍ഷം പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞത് കോട്ടയം ജില്ലയിലാണ് (അനുപാതം 907). ആണ്‍-പെണ്‍ തുലനം കുറയുന്നതു സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിപ്പിക്കുമെന്നു യുഎന്‍ മുന്നറിയിപ്പു നല്‍കിയതിനു തൊട്ടു പിന്നാലെയാണു സംസ്ഥാനത്തെ കണക്കുകള്‍ പുറത്തുവന്നത്.
| |||
കേരളത്തിൽ പെൺകുട്ടികളുടെ എണ്ണം വലിയ തോതിൽ കുറയുന്നു....

No comments