Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » രവീന്ദ്രന്റെ മരണം; റുക്‌സാനയുടെയും ബിന്ധ്യാസിന്റെയും അറസ്റ്റ് രേഖപ്പെടുത്തി
«
Next
Newer Post
»
Previous
Older Post













കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബ്ലാക്ക് മെയില്‍ കേസ് പ്രതികളായ റുക്‌സാനയുടെയും ബിന്ധ്യാസിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. റുക്‌സാനയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഒളിവില്‍ കഴിഞ്ഞിരുന്ന റുക്‌സാനയും ബിന്ധ്യാസും കഴിഞ്ഞ ദിവസം രാത്രിയാണ് കീഴടങ്ങിയത്. തമിഴ്‌നാട് രജിസ്റ്റ്രേഷന്‍ വണ്ടിയിലെത്തിയ ഇരുവരും ഐ.ജി എം.ആര്‍ അജിത്ത്കുമാറിന് മുമ്പാകെയാണ് കീഴടങ്ങിയത്.





ശരത്ചന്ദ്രപ്രസാദിനും അബ്ദുല്ലക്കുട്ടിക്കും സാമ്പത്തിക ഇടപാടുണ്ട് 


മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി   ബന്ധമുണ്ടെന്ന് മൊഴി എഴുതി ഒപ്പിട്ടുനല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്നു  ബിന്ധ്യ
കീഴടങ്ങല്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ



കൊച്ചി: മന്ത്രിമാരുള്‍പ്പെടെ ഭരണപക്ഷത്തെ പ്രമുഖരെ കുടുക്കുന്ന വെളിപ്പെടുത്തലുമായി ഒളികാമറ കേസിലെ പ്രതിയായ ബിന്ധ്യ തോമസ്. കേസുമായി ബന്ധപ്പെട്ട് ഐ.ജി ഓഫിസില്‍ കീഴടങ്ങുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരോടാണ് അവര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അനാശാസ്യം ഒളികാമറ ഉപയോഗിച്ച് ചിത്രീകരിച്ച് പണം തട്ടുന്ന സംഘവുമായി മന്ത്രിമാരുള്‍പ്പെടെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ വലിയ വിവാദങ്ങള്‍ക്കാണ് ബിന്ധ്യ വഴിതുറന്നത്. ഈ സംഭവത്തില്‍ ആരോപണവിധേയനായ സജികുമാറിന് മന്ത്രിമാരുള്‍പ്പെടെയുള്ളവരുമായി ബന്ധവും ഇവരുടെ പണം കൈകാര്യം ചെയ്തിരുന്നെന്നും ബിന്ധ്യ പറയുന്നു. അതിനു പുറമെ കെ.പി.സി.സി ജന. സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ ടി. ശരത്ചന്ദ്രപ്രസാദ്, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ എന്നിവരുമായും സജികുമാറിന് അടുത്തബന്ധവും സാമ്പത്തിക ഇടപാടുമുണ്ടായിരുന്നെന്നാണ് ബിന്ധ്യ ആരോപിക്കുന്നത്.
എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുമായും സജികുമാറിന് ബന്ധമുണ്ടെന്നും ബിന്ധ്യ വെളിപ്പെടുത്തി. ഈ കേസില്‍ ഉന്നതരെ കുടുക്കാന്‍ ബോധപൂര്‍വ ഇടപെടല്‍ പൊലീസ് മുഖേനയുണ്ടായെന്നും അവരുടെ വാക്കുകളിലൂടെ വ്യക്തമാകുന്നു. കസ്റ്റഡിയിലായിരുന്നപ്പോള്‍ പല പ്രമുഖരുമായും ബന്ധമുണ്ടെന്ന് മൊഴി എഴുതി ഒപ്പിട്ടുനല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്നാണ് ബിന്ധ്യയുടെ മറ്റൊരു വെളിപ്പെടുത്തല്‍. മന്ത്രി കുഞ്ഞാലിക്കുട്ടി, എം.പിമാരായ കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ എന്നിവരുമായി ബന്ധമുണ്ടെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. ഭരണപക്ഷത്തെ പ്രമുഖര്‍ക്കെതിരെയാണ് ഇവര്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ബ്ളാക്മെയില്‍ മൂലം ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്ന രവീന്ദ്രന്‍െറ മരണം ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കൊലപാതകമാണെന്ന സൂചനയും ബിന്ധ്യ നല്‍കുന്നു.
മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ കീഴടങ്ങലെന്നും വ്യക്തം. ശനിയാഴ്ച വൈകുന്നേരം നാലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് തമിഴ്നാട് രജിസ്ട്രേഷനിലെ വാഹനത്തില്‍ രാത്രിയോടെയാണ് കേസിലെ പ്രതികളായ റുക്സാനയും ബിന്ധ്യയും ഐ.ജി ഓഫിസില്‍ എത്തിയത്. മാധ്യമപ്രവര്‍ത്തകരെ അറിയിച്ച ശേഷമായിരുന്നു അവര്‍ എത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ ഇവര്‍ ഇരുവര്‍ക്കും വേണ്ടി നാടിളക്കി പരിശോധന നടത്തിയ പൊലീസ് പക്ഷേ ശനിയാഴ്ച പ്രധാന റോഡിലൂടെ ഐ.ജി ഓഫിസിലത്തെിയ ഇരുവരെയും കണ്ടില്ളെന്നുമാത്രം. ഇരുവരുടെയും കീഴടങ്ങല്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ ഒ.ബി വാന്‍ ഉള്‍പ്പെടെ സൗകര്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ എത്തിയിട്ടും പൊലീസ് അറിഞ്ഞില്ളെന്നതും രസകരമായ വസ്തുത.
അവര്‍ വാഹനത്തിനുള്ളില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിട്ടും ഐ.ജി ഓഫിസിലേക്ക് കയറിച്ചെന്നിട്ടും ഒരു പൊലീസുകാരന്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply